ജലന്ധറില്‍ ലോക്ക്ഡൗണിനിടെ പരിശോധനക്കായ് വാഹനം തടഞ്ഞ പൊലീസുകാരനെതിരെ ഇരുപതുകാരന്റെ അക്രമണം. വാഹന പരിശോധനക്കായ് കാര്‍ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റുപയോഗിച്ച് വലിച്ചിഴച്ച് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇരുപതുകാരനായ അമോൽ മെഹ്മിക്കെതിരെ ജലന്ധര്‍ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. വാഹനം തടഞ്ഞുനിര്‍ത്തിയ എ.എസ്.ഐയെ ബോണറ്റിലിരുത്തിയാണ് ഇരുപതുകാരന്‍ മീറ്ററുകളോളം വണ്ടിയോടിച്ചത്.