വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്

0
57

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്‍റെ ചെരിവും മണ്ണിന്‍റെ ഘടനയും ആഘാതത്തിന് ആക്കം കൂട്ടി. 2018 മുതൽ അപകടമേഖയിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുണ്ടൈക്ക ഉരുൾപൊട്ടലിൽ ഏഴ് കി.മീ ദൂരത്തോളം അവശിഷ്ടങ്ങൾ ഒഴുകി. അപകടമേഖലയുടെ മലയോരമേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലെന്ന് ജിയോളജിക്കൽ സർവേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉരുൾപൊട്ടലുണ്ടാകുന്നതിന് 24 മണിക്കൂർ മുമ്പ് പുത്തുമലയിൽ 372.6 മില്ലീമീറ്റർ മഴ പെയ്തു.സമീപപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. 2019 ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലും മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വേ വിശദമായ പഠനം നടത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here