ലഹരികടത്തിയാൽ സ്വത്ത് കണ്ടുകെട്ടും, സ്ഥിരംവിൽപ്പനക്കാരെ കരുതൽതടങ്കലിലാക്കും; കടുത്ത നടപടിക്ക് പോലീസ്

0
20

തിരുവനന്തപുരം: ലഹരിക്കടത്തുകേസിൽ കടുത്ത നടപടികളിലേക്ക് പോലീസ്. ലഹരിവ്യാപാരത്തിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ കാര്യക്ഷമമാക്കും. സ്ഥിരംവിൽപ്പനക്കാരെ കരുതൽതടങ്കലിലാക്കും. ചെറിയ അളവിലുള്ള ലഹരിവസ്തുക്കളാണെങ്കിൽപ്പോലും കർശനനടപടി സ്വീകരിക്കാൻ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാം വിളിച്ചുചേർത്ത ഉന്നതതലയോഗം നിർദേശിച്ചു.

എൻ.ഡി.പി.എസ്. നിയമത്തിലെ 68-എഫ് വകുപ്പ് പ്രകാരമാകും സ്വത്തുക്കൾ കണ്ടുകെട്ടുക. കണ്ടുകെട്ടിയ സ്വത്ത് ലഹരി ഇടപാടിലൂടെ സമ്പാദിച്ചതല്ലെന്ന് പ്രതി തെളിയിക്കണം. പശ്ചിമബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളുമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് ലഹരിക്കടത്ത് തടയാൻ നടപടിയെടുക്കും.

വിദേശരാജ്യങ്ങളിൽനിന്നെത്തുന്ന പാഴ്‌സലുകൾ പ്രത്യേകം നിരീക്ഷിക്കും. ഡി.ജെ. പാർട്ടികൾ നിരീക്ഷിക്കും. ലഹരിയുമായി ബന്ധപ്പെട്ട് വിചാരണയിലുള്ള കേസുകളുടെ സ്ഥിതിയും പരിശോധിക്കും. ബീറ്റ് പോലീസ് ഓഫീസർമാർ മുഖേന െറസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് അവബോധം നടത്തും. സ്കൂൾ തുറക്കുന്ന സമയത്തുതന്നെ സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകളെ ഉപയോഗിച്ച് ബോധവത്കരണം നടത്താനും യോഗം നിർദേശിച്ചു.

അഞ്ചുദിവസത്തിനിടെ എക്സൈസ് റെയ്ഡിൽ പിടിയിലായത്

56.09 ഗ്രാം എംഡിഎംഎ, 23.11 ഗ്രാം മെത്താഫിറ്റാമിൻ, എൽ.എസ്.ഡി., നൈട്രോസെഫാം ടാബ്‌ലറ്റ്, 10.2 ഗ്രാം ഹെറോയിൻ, നാലുഗ്രാം ചരസ്, 2.05 ഗ്രാം ഹാഷിഷ്, 23.7 ഗ്രാം ഹാഷിഷ് ഓയിൽ, 77.8 കിലോഗ്രാം കഞ്ചാവ്

360 എൻ.ഡി.പി.എസ്. കേസുകളിൽ 378 പ്രതികൾ. 368 പേർ അറസ്റ്റിൽ.

രണ്ടാഴ്ചയ്ക്കിടെ പോലീസ് പിടികൂടിയത്

1.664 കിലോഗ്രാം എംഡിഎംഎ, 180 കിലോഗ്രാം കഞ്ചാവ്, 2824 കഞ്ചാവുബീഡികൾ, 3821 കേസുകൾ, 3964 അറസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here