വയനാട് ദുരന്തഭൂമി: മരണ സംഖ്യ 67 ആയി, രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യമെത്തി, തിരിച്ചറിയാനാവാതെ മൃതദേഹങ്ങൾ

0
123

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ വന്‍ ഉരുള്‍ പൊട്ടലില്‍ 73 മരണം സ്ഥിരീകരിച്ചു. വട്ടമല ,ചുരൽമല മുണ്ടക്കൈ എന്നിവിടങ്ങളിൽ ദുരന്തത്തിൽപെട്ടവരിലേക്ക് 12 മണിക്കൂറിന് ശേഷമാണ് സൈന്യത്തിനും ഫയർഫോഴ്സിനും എത്താൻ കഴിഞ്ഞത്. നിരവധി വീടുകൾ ഇപ്പോഴും മണ്ണിനടയിലാണ്.

മരിച്ചവരിൽ 36 പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്.

ചൂരൽ മലയിൽ അൽപം മുമ്പാണ് ഫയർഫോഴ്സിന് എത്തിപെടാൻ പറ്റിയത്. സൈന്യം മുണ്ടക്കൈയിൽ എത്തിയിട്ടുണ്ട്. ഇവിടെ വീണ്ടും മഴ തുടങ്ങിയത് രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മുണ്ടക്കൈയിൽ മലവെള്ളപാച്ചിലിൽ കുടുങ്ങികിടന്ന ആളെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി.

ഇവിടെ പല തകർന്നുകിടക്കുന്ന വീടുകളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടുക്കുന്നുണ്ട്. വീണ്ടെടുക്കാൻ കഴിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ്.

37 മൃതദേഹങ്ങള്‍ മേപ്പാടിയിലെ സർക്കാർ ആശുപത്രിയിലാണുള്ളത്. ഇതിൽ 18 പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. എഴുപതോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അട്ടമലയിൽനിന്ന് ആറു മൃതദേഹങ്ങൾ കണ്ടെടുത്തു.

ചുരൽമല പുഴയിൽനിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുകയാണ്.

മരണ സംഖ്യ കൂടിയേക്കുമെന്ന് ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചു.

പോത്തുകല്ലിൽ ചാലിയാറിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് നാട്ടുകാർ പറയുന്നു. നിലമ്പൂരിലാണ് പോത്തുകൽ. ദുരന്തം നടന്ന സ്ഥലത്തുനിന്ന് കിലോമീറ്ററുകൾ അകലെയാണ് ഈ സ്ഥലം. ഇവിടേക്ക് മൃതദേഹങ്ങൾ ഒഴുകിയെത്തുകയായിരുന്നു

ഇപ്പോഴും ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ നാട്ടുകാർക്ക് സാധിക്കുന്നില്ല. തകർന്ന വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും മൃതദേഹങ്ങളും കണ്ടെടുക്കുകയാണ്.

തകർന്ന വീട്ടിൽനിന്ന് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ രക്ഷപ്പെട്ടു.

മുണ്ടക്കൈ ഭാഗത്തേക്ക് കൂടുതൽ രക്ഷാ പ്രവർത്തകർ പോകാനായി ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി കഴിഞ്ഞിട്ടില്ല.

മലവെള്ള പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. രക്ഷാ പ്രവർത്തനത്തിന് വായുസേനയുടെ ഹെലികോപ്റ്ററുകൾ എത്തുന്നുണ്ട്. വയനാടേക്ക് ഹെലികോപ്റ്ററിന് എത്താനാകാത്തതിനാല്‍ കോഴിക്കോട് ഇറക്കേണ്ടതായി വന്നു.

നാല് ആശുപത്രകളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.

ഉരുള്‍ പൊട്ടലും മലവെള്ളപാച്ചിലും 400 ലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടയിലായി. സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ദുരന്തമാണ് വയനാട് ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു എന്നിവര്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാല് മണിയോടെ രണ്ടാമത്തെ ഉരുള്‍പ്പൊട്ടലും ഉണ്ടായി. നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങളും ഒഴുകി പോയിട്ടുണ്ട്. ചൂരല്‍ മലയിലെ പാലം തകര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. മൂണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലെ പ്രധാന പാലമാണ് തകര്‍ന്നത്. അപകടത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായി വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററിന്റെ സഹായം തേടിയിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

16 പേര്‍ മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കേ.

കോഴിക്കോട് ജില്ലയിലെ നാലിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്്. മഞ്ഞച്ചീളി, മാടാഞ്ചേരി, പാനോം എന്നിവിടങ്ങളിലാണ് മണ്ണിടിച്ചലും ഉരുള്‍പ്പൊട്ടുലുമുണ്ടായത്.

വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here