നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികൾ; നിർണായക സുപ്രിംകോടതി വിധി ഇന്ന്

0
148

നോട്ട് അസാധുവാക്കൽ ഹർജ്ജികളിലെ വിധി ഇന്ന് സുപ്രിം കോടതി പറയും. 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹർജ്ജികളെ എതിർത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് എസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് രാവിലെ പത്തരമണിയോടെ വിധഇ വരും. സാമ്പത്തിക വിഷയങ്ങളിൽ തങ്ങളുടെ തിരുമാനങ്ങളെ പുന:പരിശോധിയ്ക്കാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോഴായിരുന്നു ഭരണ ഘടനാ ബഞ്ചിന്റെ ലക്ഷ്മണ രേഖാ പരാമർശം. ലക്ഷ്മണരേഖ ഉണ്ടെന്ന് അറിയാമെന്നും എന്നാൽ ചില സന്ദർഭങ്ങളിൽ കൈയ്യും കെട്ടി നോക്കി ഇരിക്കാൻ സാധിയ്ക്കില്ലെന്നുമായിരുന്നു സുപ്രിംകോടതി പരാമർശം.

കേന്ദ്രസർക്കാരിനെയും ആർബിഐയെയും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് പ്രതിനിധികരിച്ചത്. മുൻ ധനമന്ത്രി കൂടിയായ മുതിർന്ന അഭിഭാഷകൻ പി ചിദംബരം, ശ്യാം ദിവാൻ അടക്കമുള്ളവർ ഹർജ്ജിക്കാർക്ക് വേണ്ടി ഹാജരായി.

സി.പി.ഐ, ത്യശൂർ, ഇടുക്കി ജില്ലാ സഹകരണബാങ്കുകൾ, പാപ്പിനിശ്ശേരി മൌവ്വചേരി മാടായ് സർവ്വീസ് സഹകരണബാങ്കുകൾ ഉൾപ്പെടെ 58 വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമാണ് ഹർജ്ജിക്കാർ.

നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് കേസിൽ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിൽ കേന്ദ്രത്തിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരം തേടി. 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനത്തിൽ സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കണം എന്നായിരുന്നു കേന്ദ്രസർക്കാരിനും ആർബിഐയ്ക്കും ഉള്ള കോടതി നിർദേശം. വാദങ്ങൾ കേട്ടതിന് ശേഷം കോടതി കേന്ദ്രത്തോട് രേഖകൾ ഹാജരാക്കാൻ നിർദ്ധേശിക്കുകയും ചെയ്തു. വ്യാജ കറൻസിയും തീവ്രവാദ ഫണ്ടിംഗും ചെറുക്കുന്നതിനുള്ള ഫലപ്രദമായ നടപടിയാണ് 2016ലെ നോട്ട് നിരോധനം എന്നതായിരുന്നു സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലെ നിലപാട്. കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ മാർഗം കൂടിയാണിതെന്നും കേന്ദ്രം അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ളവയെ കുറിച്ച് പഠിച്ച ശേഷം പരിഹാരമായാണ് തിരുമാനം എടുത്തതെന്നായിരുന്നു ആർ.ബി.ഐ നിലപാട്. സ്റ്റിസ് എസ്.അബ്ദുൾ നസീർ അധ്യക്ഷനായ ഭരണ ഘടനാ ബഞ്ചിൽ ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, . ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യൻ, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവരാണ് മറ്റ് അംഗങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here