അനധികൃത മണൽക്കടത്ത്: പരിശോധന ശക്തമാക്കി കുമ്പള പൊലീസ്

0
522

കുമ്പള ∙ മണൽക്കടത്ത് വ്യാപകമെന്ന പരാതിയെ തുടർന്ന് കുമ്പള സിഐ പി.പ്രമോദ്, എസ്ഐ കെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന  നടത്തി മണൽ നശിപ്പിച്ചു. മൊഗ്രാൽ പുഴയോരത്ത് സൂക്ഷിച്ച  50 ലോഡ് മണൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിലേക്ക് തിരിച്ചു തള്ളി. തുടർച്ചയായുള്ള അവധി ദിവസങ്ങളിലാണ് രാപകൽ അധികൃതരുടെ കണ്ണുവെട്ടിച്ച് മണൽക്കടത്ത് ഏറെയും. വൻ മണൽ മാഫിയ സംഘമാണ് ഈ മേഖലയിലുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മണൽ വാരൽ. രാത്രി 10 മണിയോടെ തുടങ്ങുന്ന വാരൽ പുലർച്ചെവരെ നീളും. വാരുന്ന മണൽ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലാണ് കൂട്ടിയിടുന്നത്. 

ഇവിടേക്ക് ടിപ്പർ ലോറികളിലും, മറ്റു ചെറിയ വാഹനങ്ങളിലുമെത്തിയാണ് കടത്തുന്നത്. മണൽ കൂട്ടിയിടുന്ന സ്ഥല ഉടമയ്ക്കും പണം നൽകും. ഒരു ലോഡ് മണലിനു 20000 മുതലാണ് വില ഈടാക്കുന്നത്. ദൂരെ സ്ഥലങ്ങളിലേക്ക് ആണെങ്കിൽ വില കൂടും. രണ്ടാഴ്ച മുൻപ് പൊലീസ് നടത്തിയ പരിശോധനയിൽ മണൽവാരൻ ഉപയോഗിച്ച് തോണികളും മറ്റു നശിപ്പിച്ചിരുന്നു.ഉപ്പള, ഷിറിയ, മുട്ടം, ആരിക്കാടി, കുമ്പോൽ, കുമ്പള, പെർവാഡ്, നാങ്കി,ഗാന്ധി നഗർ, കൊപ്പളം പ്രദേശങ്ങളിലാണ് നാട്ടുകാരുടെ ജീവിതത്തിനും, പരിസ്ഥിതിക്കും ഭീഷണിയായി മണൽകൊള്ള ഏറെ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here