കണ്ണൂരിലെ മാർക്കറ്റിൽ തെരുവോരത്ത് കച്ചവടം നടത്തിയയാളുടെ ഉന്തുവണ്ടിയും പഴങ്ങളും പൊലീസ് ചവിട്ടിത്തെറിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തെരുവോരത്ത് ഉന്തുവണ്ടിയിൽ പഴക്കച്ചവടം നടത്തുന്നയാളുമായി ടൗൺ എസ്ഐ ബി.എസ്.ബാവിഷും സംഘവും വാക്കേറ്റമുണ്ടാകുന്നതും യുവാവിനെ തട്ടിമാറ്റുന്നതും വിഡിയോയിൽ കാണാം. പ്രകോപിതനായ എസ്ഐ ബാവിഷ് തിരികെ വന്നു ഉന്തുവണ്ടിൽ ചവിട്ടിയതോടെ പഴങ്ങൾ നിലത്ത് വീഴുകയും ചെയ്തു. സമീപത്തുണ്ടായവരാണു മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിച്ചത്.
സംഭവത്തെ കണ്ണൂർ ഡിസ്ട്രിക്ട് മർച്ചന്റ്സ് ചേംബർ അപലപിച്ചു. വഴിയോര കച്ചവടക്കാരോട് ഉത്തരേന്ത്യൻ മോഡലിൽ പൊലീസ് നടപടി കൈകൊള്ളുന്നതിനോട് യോജിക്കാനാകില്ലെ. നിയമപാലകർ തന്നെ പരസ്യമായി നിയമ ലംഘനം നടത്തുന്നത് പരിഷ്‌കൃത സമൂഹത്തിനു നിരക്കാത്തതാണ്. മാർക്കറ്റിൽ നടന്ന മനുഷ്യാവകാശ ലംഘനത്തെ പറ്റി ഉന്നത തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
പൊതുജനത്തിനു തടസ്സമാകും വിധം കച്ചവടം നടത്തിയതിനാണ് ഇടപെട്ടതെന്ന് കണ്ണൂർ ടൗൺ പൊലീസ് ബി.എസ്.ബാവിഷ് പറഞ്ഞു. നേരത്തേയും ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. റോഡരികിൽ വച്ച പഴങ്ങൾ നീക്കുക മാത്രമാണ് ചെയ്തത്. പഴം മൊത്തവിതരണക്കാരുടെ പ്രതിനിധിയായാണ് ഇയാൾ കച്ചവടത്തിന് എത്തിയത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുജനത്തിനു യാത്രാ തടസ്സം ഉണ്ടാക്കിയതിനും കേസ് എടുത്തെന്നും പൊലീസ് പറഞ്ഞു.
ഇത് ഉത്തരേന്ത്യയിൽ നടന്നതല്ല…ഇന്ന് കണ്ണൂർ ടൗൺ മാർക്കറ്റിൽ നടന്നത്.ഹൃദയരോഗിയായ തെരുവ് വ്യാപാരിയെ കയ്യേറ്റം ചെയ്യുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ആരോപണം കണ്ണൂർ : ഹൃദയരോഗിയായ തെരുവ് വ്യാപാരിയെ കയ്യേറ്റം ചെയ്യുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ആരോപണം കണ്ണൂർ ക്യംബസാറിൽ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്ന കണ്ണൂർ സിറ്റി കൂവളം സ്വദേശി സാജിദിനാണ് കണ്ണൂർ പോലീസ് എസ് ഐയിൽ നിന്നുമാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത് ലോക്ക്ഡൗൺ മൂലം ദീർഘകാലമായി തൊഴിൽ ഇദ്ദേഹം വീട്ടിൽ ഇരിക്കുകയായിരുന്നു . വീട്ടിൽ പട്ടിണി രൂപാന്തരപ്പെടുകയും മരുന്ന് ആവശ്യങ്ങൾക്കും വേണ്ട പണം കണ്ടെത്താൻ ആണ് പഴവർഗ്ഗങ്ങൾ ഹോൾസെയിൽ വിൽപ്പന നടത്തുന്ന സുഹൃത്തിന്റെ കയ്യിൽ നിന്നും കച്ചവടത്തിനാവശ്യമായ ഫ്രൂട്സ് വാങ്ങി ഇദ്ദേഹം ഇന്ന് ക്യമ്പസാറിൽകച്ചവടത്തിനായി എത്തിയത്. തുടർന്ന് പോലീസ് എത്തി വിൽപ്പന നിർത്തിവെക്കണം എന്ന് അറിയിച്ചു കൊണ്ട് എത്തി. പക്ഷെ ഷാജിയെ കച്ചവടം തുടരാൻ അനുവദിക്കാതെ പോലീസ് നിർദ്ദക്ഷിണ്യം സാധനങ്ങൾ നശിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ തൊട്ടടുത്ത വ്യക്തി ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വ്യാപകമായി വീഡിയോ ഷെയർ ചെയ്യപ്പെടുകയും പോലീസ് നടപടി ക്രൂരമായിപോയി എന്നുമുള്ള വിലയിരുത്തലാണ് ഇപ്പോൾ നടക്കുന്നത്. പോലീസ് വിഷയത്തെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച ഉണ്ടായി എന്നും ജനങ്ങൾ ഈ കോവിഡ് കാലത്ത് തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിൽ പോലീസിന്റെ ഇത്തരം നടപടികൾ വിമർശനത്തിനു ഇടയാക്കുമെന്നും തെരുവ് വ്യാപാരികൾ നവമാധ്യമ കൂട്ടായ്മയോട് പറഞ്ഞു#kannur #police #Viral #ezhomelive #news #covid