ന്യൂദല്‍ഹി: കൊവിഡ്-19 കാരണം സൗദി സാമ്പത്തിക മേഖലയ്‌ക്കേറ്റ തിരിച്ചടി പ്രവാസികളെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ സൗദി അംബാസിഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി.
സൗദിയില്‍ നിലവില്‍ ഉള്ള 30 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്കടക്കം കൊവിഡ് ചികിത്സ സൗജന്യമായി നല്‍കുന്നുണ്ടെന്നും നിയമപരമല്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്കു പോലും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നുമാണ് സൗദി അംബാസിഡര്‍ പറയുന്നത്. ദ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സൗദി അംബാസിഡറുടെ പ്രതികരണം.
സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവരില്‍ കൂടുതലും കരാര്‍ അവസാനിച്ചവരും ഉംറ യാത്രയക്ക് എത്തിയിരുന്നവരും വിമാന സര്‍വീസ് റദ്ദാക്കിയതു മൂലം നാട്ടിലേക്കു മടങ്ങാന്‍ പറ്റാത്തവരോ മറ്റു വ്യക്തി പരമായ കാര്യങ്ങള്‍ക്കായി പോവുന്നവരോ ആണെന്നും ഇദ്ദേഹം പറഞ്ഞു. ഇതില്‍ താല്‍ക്കാലികമായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടക്കാത്തുമൂലം തൊഴിലുടമകള്‍ ലീവ് നല്‍കിയവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കാരണ സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ നഷ്ടത്തെ പരിഹരിക്കാന്‍ ഇന്ത്യയും സൗദിയും തമ്മില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ജനങ്ങളുടെ തൊഴില്‍ നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സര്‍ക്കാര്‍ കൊവിഡിനു മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ മാറ്റി വെക്കുന്നില്ലെന്നും ഇദ്ദേഹം മറുപടി നല്‍കി.
‘ കൊവിഡ്-19 രോഗത്തെ നേരിടാന്‍ ദേശീയതലത്തിലും പ്രാദേശികമായും ശ്രമങ്ങള്‍ നടക്കുമ്പോള്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ പരിതസ്ഥിതിയില്‍ പോലും നേരത്തെയുള്ള പദ്ധതികളില്‍ കാലതാമസം വരുത്താന്‍ ഉദ്ദേശിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിചിട്ടില്ല. മഹാമാരിക്കു മുന്‍പുണ്ടായിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. സ്ഥിതിഗതികള്‍ സുസ്ഥിരമാവുകയും വിപണികള്‍ ക്രമേണ തുറക്കുകയും ചെയ്യുമ്പോള്‍ ഇത് എല്ലാ സാമ്പത്തിക മേഖലകളിലും ബാധിക്കും,’ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി പറഞ്ഞു.
ഒപ്പം 2019 ല്‍ ഇന്ത്യ സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന്റെ ഭാവിയെ പറ്റിയും സൗദി അംബാസിഡര്‍ വിശദീകരിച്ചു. ഈ നിക്ഷേപത്തില്‍ മാറ്റമില്ലെന്നും ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ഉടനെ നടക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
‘ ഞങ്ങളുടെ പങ്കാളിത്തെ എല്ലാ മേഖലകളിലും ആഴത്തില്‍ തുടരുന്നതിനാല്‍ ഞങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം തുടരം. ഇന്ത്യയിലെ നിക്ഷേപം സംബന്ധിച്ച ഞങ്ങളുടെ പദ്ധതികള്‍ ട്രാക്കിലാണ്,’
ഒപ്പം ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 24 വരെയുള്ള എക്‌സിറ്റ്, റിട്ടേണ്‍ വിസകളുടെ കാലാവധി കൊവിഡ് മഹാമാരി കണക്കിലെടുത്ത് ചാര്‍ജുകളൊന്നുമില്ലാതെ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക