നിരോധിച്ച അശ്ലീല സൈറ്റുകള്‍ ലഭ്യമാക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി കമ്പനികള്‍; നിരോധനത്തിന് ശേഷമാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

0
298

ന്യൂഡല്‍ഹി(www.mediavisionnews.in): കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതോടെ അശ്‌ളീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. നിരോധന ശേഷമുള്ള ആഴ്ചകളിലാണ് ഇന്ത്യയില്‍ നിന്നും നിരവധി പേര്‍ കൂടുതലായി പോണ്‍ സെറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയത്. നേരത്തെ 857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് കോടതി ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ഈ ഉത്തരവ് ഒക്ടോബറിലാണ് നടപ്പാക്കിയത്.

നിരോധനം നിലവില്‍ വന്നതോടെ നിരോധിക്കാത്ത 441 വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടി. അതേസമയം നിരോധിച്ച വെബ്‌സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇവയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു. ഇതിനെ മറികടക്കാന്‍ വെബ്‌സൈറ്റുകള്‍ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

ചിലര്‍ പുതിയ വെബ്‌സൈറ്റുകള്‍ അവതരിപ്പിച്ചാണ് നിരോധനം മറികടന്നത്. വേറെ ചില വെബ്‌സൈറ്റുകള്‍ ഡൊമൈന്‍ മാറ്റി രംഗത്ത് വന്നിട്ടുണ്ട്. ്. com ല്‍ അവസാനിക്കുന്ന ഡൊമൈനുകള്‍ .tv യിലേക്ക് ചുവട് മാറി. ഇതോടെ നിരോധനത്തെ മറികടക്കാന്‍ സാധിക്കുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പ്രതിമാസം നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ശരാശരി 2.8 ബില്യണ്‍ ആളുകള്‍ പോണ്‍ സെറ്റുകള്‍ സന്ദര്‍ശിച്ചു. അതേസമയം കഴിഞ്ഞ വര്‍ഷം പ്രതിമാസം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ശരാശരി 2.3 ബില്യണ്‍ ആളുകള്‍ പോണ്‍ സെറ്റുകള്‍ സന്ദര്‍ശിച്ചതാണ് നിരോധനത്തോടെ വര്‍ധിച്ചത്.

ഈ വിവരം വെബ് അനലിറ്റിക്‌സ് കമ്പനിയായ സിമിലര്‍ വെബാണ് പങ്കുവച്ചിരിക്കുന്നത്. നിരോധിച്ച സെറ്റുകളില്‍ 345 എണ്ണം നിലവില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here